മലപ്പുറം എടക്കര: കൂട്ടുകാര്‍ക്കൊപ്പം ചാലിയര്‍ പുഴയില്‍ കുളിക്കാന്‍ പോയ പ്ലസ്വണ് വിദ്യര്‍ഥിയെ ഒഴുക്കില്‍പ്പെട്ടു കാണാതായി.
ഉപ്പട കോട്ടക്കുന്ന് കേളന്പാടി അനീഷ് -ഫെബിന ദന്പതിമാരുടെ മകന് മുഹമ്മദ് റാഷിദി(16) നെയാണ് ചാലിയാര്‍ പുഴയുടെ ഗ്രാമംകടവില് കാണാതായത്.
ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് സംഭവം. മറ്റു മൂന്നു സുഹൃത്തുക്കള്‍ക്കൊപ്പം പുഴയില്‍ കുളിക്കാനിറങ്ങിയ റാഷിദ് ഒഴുക്കില്‍പ്പെടുകയായിരുന്നു. സുഹൃത്തുക്കള്‍ വിവരമറിയിച്ചതിനെത്തുടര്‍ന്നു നാട്ടുകാര്‍ പുഴയില്‍ തെരച്ചില്‍ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല.
തുടര്‍ന്ന് നിലന്പൂരില്‍ നിന്നെത്തിയ അഗ്നിശമന സേനയും പോത്തുകല്‍ പോലീസും ട്രോമാകെയര്‍ അംഗങ്ങളും നൂറോളം വരുന്ന നട്ടുകാരും ചേര്‍ന്നു പുഴയുടെ പല ഭാഗങ്ങളിലും തെരച്ചില്‍ നടത്തി. ഇരുട്ടായതിനാല്‍ വൈകിട്ട് ആറു മണിയോടെ തെരച്ചില്‍ നിര്‍ത്തി. പോത്തുകല്‍ കാതോലിക്കറ്റ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പ്ലസ്വണ് വിദ്യാര്‍ഥിയാണ് റാഷിദ്. രാത്രി നാട്ടുകാരുടെ നേതൃത്വത്തില്‍ പുഴയുടെ പൂക്കോട്ടുമണ്ണ റഗുലേറ്റര്‍ കം ബ്രിഡ്ജിന്റെ ചുവട്ടില്‍ വല വിരിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത ശക്തമായ മഴ പുഴയിലെ വെള്ളം ഉയരാന്‍ ഇടയാക്കിയിട്ടുണ്ട്. മാത്രവുമല്ല ഈ ഭാഗത്ത് അതിശക്തമായ ഒഴുക്കാണ് അനുഭവപ്പെടുന്നത്. തെരച്ചില്‍ ഇന്നു രാവിലെ വീണ്ടും തുടർന്നു