മലപ്പുറം നിലമ്പൂർ പുന്നപ്പുഴയിൽ കണ്ടെത്തിയ അഞ്ജാത മൃതദേഹം തിരിച്ചറിഞ്ഞു. പൂക്കോട്ടുംപാടം ചേലോട് എസ്ടി കോളനിയിൽ നിന്നും കാണാതായ ബാബുവിന്റേതാണ് മൃതദേഹം. മുണ്ടേരി ഗവ. ട്രൈബൽ സ്കൂളിലെ അധ്യാപകനാണ് ബാബു. ബാബുവിനെ കാണാനില്ലെന്ന് സഹോദരി പൊലീസിൽ പരാതി നൽകിയിരുന്നു.
ഈ മാസം ഏഴാം തിയതി ഉച്ചയോടെ
ബാബു വിനെ കാണാനില്ലെന്ന് സഹോദരി അമ്പിളി പൂക്കോട്ടുംപാടം പോലീസിൽ പരാതി നൽ കിയിരുന്നു.
മുണ്ടേരി ഗവ. ട്രൈബൽ സ്കൂളിൽ അധ്യാ
പകനായിരുന്ന ബാബു വിവാഹബന്ധം
വേർപ്പെടുത്തി തനിച്ചാണ് കഴിഞ്ഞിരുന്നത്.
3. ഓണാവധി കഴിഞ്ഞിട്ടും ഇയാളെക്കുറിച്ച് വി വരമില്ലാത്തതിനെത്തുടർന്ന് സഹോദരി സൂ ളിൽ പ്രഥമാധ്യാപകനെ വിളിച്ച് കാര്യങ്ങൾ
അന്വേഷിച്ചിരുന്നു. എന്നാൽ ഇയാൾ സ്കൂളി
ലും എത്തിയിട്ടില്ലെന്നാണ് അറിയാൻ കഴി
ഞ്ഞത്. തുടർന്നാണ് പോലീസിൽ വിവരം
അറിയിച്ചത്. ചൊവ്വാഴ്ച വൈകുന്നേരം മൂന്ന
രയോടെയാണ് കരിമ്പുഴയും പുന്നപ്പുഴയും
സംഗമിക്കുന്ന ചുങ്കത്തറ മുക്കത്ത് പ്രദേശവാ
സികൾ മൃതദേഹം കണ്ടെത്തിയത്. എടക്കര
പോലീസ് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ
പോലീസ്, നിലമ്പൂരിൽനിന്ന് അഗ്നിരക്ഷാ
സേന, എമർജൻസി റെസ്ക്യു ഫോഴ്സ് എന്നി
വർ സ്ഥലത്തെത്തി. ഇ.ആർ.എഫ്. അംഗങ്ങ
ളാണ് മൃതദേഹം കരയിലെത്തിച്ചത്. മൃതദേ
ഹം മഞ്ചേരി മെഡിക്കൽ കോളേജ് ആശുപ
ത്രി മോർച്ചറിയിലേക്ക് മാറ്റി. ബാബുവിന്റെ
സഹോദരി സ്ഥലത്തെത്തിയാണ് മൃതദേഹം
തിരിച്ചറിഞ്ഞത്.