കോഴിക്കോട് കീഴരിയൂർ: യുവാവ് വീട്ടുമുറ്റത്തെ കിണറ്റിൽ വീണ് മരിച്ചു. തെക്കേ വലിയപറമ്പിൽ മീത്തൽ ഷിബു(36) ആണ് ഞായറാഴ്ച രാത്രി 7മണിയോടെ വീട്ടുമുറ്റത്തെ കിണറ്റിൽവീണത്. കൊയിലാണ്ടിയിൽ നിന്ന് അഗ്നി രക്ഷാ സേനയെത്തി രക്ഷാപ്രവർത്തനം നടത്തി
ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ
രക്ഷിക്കാനായില്ല. 60 അടിയോളം ആഴമുള്ള കിണറിൽ ഓക്സിജന്റെ അഭാവമുണ്ടായിരുന്നു. ഇതേ
തുടർന്ന് ബി എ സെറ്റ് ഉപയോഗിച്ച്
കിണറ്റിലിറങ്ങി ഷിബുവിനെ റെസ്ക്യൂ നെറ്റിൽ സേനാംഗങ്ങളുടെ സഹായത്തോടെ കരയ്ക്ക് എത്തിക്കുകയായിരുന്നു. ഇദ്ദേഹത്തെ കൊയിലാണ്ടി ഗവ. ആശുപത്രിയിലേക്ക് കൊണ്ടുപോയി. കിണറിന് സുരക്ഷാ ഭിത്തി ഇല്ലാത്തതും രണ്ടു തട്ടായി നിർമ്മിച്ചതുമായതാണ് അപകട കാരണമായത്. കൊയിലാണ്ടിൽ നിന്നും പേരാമ്പ്രയിൽ നിന്നും അഗ്നിരക്ഷാ സേനാംഗങ്ങൾ എത്തുകയും
പേരാമ്പ്ര ഫയർ സ്റ്റേഷനിലെ ശ്രീകാന്ത്, വിനീത് എന്നിവർ കിണറ്റിലിറങ്ങി രക്ഷാപ്രവർത്തനം
നടത്തി.സ്റ്റേഷൻ ഓഫീസർ സിപി ആനന്ദന്റെ
നേതൃത്വത്തിൽ കൊയിലാണ്ടി സ്റ്റേഷനിൽ നിന്നും ഗ്രേഡ്
അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ പി കെ ബാബു, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ
റാഷിദ്, ഇർഷാദ്, ഇ എം നിധിപ്രസാദ്, എസ് അരുൺ, മനോജ്, സജിത്ത് ഹോം ഗാർഡുമാരായ ബാലൻ,
രാജേഷ് എന്നിവർ രക്ഷാപ്രവർത്തനത്തിൽ
പങ്കെടുത്തു.