തൊടുപുഴയില്‍ ഒരു കുടുംബത്തിലെ മൂന്നു പേര്‍ വിഷം കഴിച്ച സംഭവത്തില്‍ മരണം രണ്ടായി; ചികിത്സയില്‍ കഴിഞ്ഞ ഗൃഹനാഥനും മരിച്ചു

 



ഇടുക്കി: തൊടുപുഴയില്‍ കടബാധ്യതയെ തുടര്‍ന്നു ഒരു കുടുംബത്തിലെ മൂന്നു പേര്‍ വിഷം കഴിച്ച സംഭവത്തില്‍ മരണം രണ്ടായി

പുല്ലറയ്ക്കല്‍ ആന്‍റണി ആഗസ്തി (59)ആണ് ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചെ മരിച്ചത്. മകള്‍ സില്‍നയുടെ നില അതീവഗുരുതരമായി തുടരുന്നു. ആന്‍റണിയുടെ ഭാര്യ ജെസി ചൊവ്വാഴ്ച മരിച്ചു.

തിങ്കളാഴ്ച്ച വൈകിട്ട് 6.30 ഓടെയായിരുന്നു സംഭവം. സാമ്ബത്തിക ബാധ്യതയെത്തുടര്‍ന്ന് വിഷം കഴിച്ച്‌ ജീവനൊടുക്കാന്‍ ശ്രമിച്ചതാണെന്നാണ് പോലീസ് നല്‍കുന്ന വിവരം. പ്രദേശവാസികളും ഇക്കാര്യം ശരിവെക്കുന്നു. വിഷം ഹൃദയത്തെ നേരിട്ട് ബാധിച്ചതാണ് ജെസ്സി മരിക്കാന്‍ ഇടയാക്കിയതെന്ന് ഡോക്ടര്‍ വ്യക്തമാക്കി. ഇതോടെ മരുന്ന് ഫലിക്കാത്ത സ്ഥിതിയായി.

Post a Comment

Previous Post Next Post