തിക്കോടിയില്‍ കടലില്‍ കുളിക്കാനിറങ്ങിയപ്പോള്‍ തിരയില്‍പ്പെട്ട് മരിച്ച 4 പേരുടെ മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി.
കോഴിക്കോട് മെഡിക്കല്‍ കോളേജിലെ പോസ്റ്റ്മോർട്ടത്തിന് ശേഷമാണ് മൃതദേഹങ്ങള്‍ വിട്ടുനല്‍കിയത്. ഞായറാഴ്ച വൈകിട്ടാണ് വയനാട് കല്‍പ്പറ്റയില്‍ നിന്നെത്തിയ വിനോദ സഞ്ചാരികള്‍ അപകടത്തില്‍പ്പെട്ട് മരിച്ചത്.
കോഴിക്കോട് മെഡിക്കല്‍ കോളേജ് മോർച്ചറിയില്‍ സൂക്ഷിച്ച മൃതദേഹങ്ങള്‍ ഇൻക്വസ്റ്റ് നടപടികള്‍ പൂർത്തിയാക്കി പോസ്റ്റ്മോർട്ടം ചെയ്തു. പതിനൊന്നരയോടെ പോസ്റ്റ്മോർട്ടം പൂർത്തിയായി. കല്‍പ്പറ്റ സ്വദേശികളായ ബിനീഷ്, ഫൈസല്‍, അനീസ, വാണി , എന്നിവരുടെ മൃതദേഹങ്ങള്‍ ബന്ധുക്കള്‍ ഏറ്റവാങ്ങി. മന്ത്രി എ കെ ശശീന്ദ്രൻ, എം എല്‍ എ മാരായ കാനത്തില്‍ ജമീല, ടി സിദ്ദിഖ്, സി പി ഐ (എം) ജില്ലാ സെക്രട്ടറി പി മോഹനല്‍ മാസ്റ്റർ എന്നിവർ ആശുപത്രിയില്‍ എത്തി. ബിനീഷിൻ്റെ സംസ്കാരം നാളെയും മറ്റ് മൂന്ന് പേരുടേത് ഇന്നും നടക്കും. തിക്കോടി കല്ലകത്ത് ബീച്ചില്‍ കുളിക്കാനിറങ്ങിയ 5 പേരാണ് തിങ്കളാഴ്ച വൈകീട്ട് തിരയില്‍പ്പെട്ടത്. ഒരാള്‍ മാത്രം രക്ഷപ്പെട്ടു. വയനാട് നിന്നുള്ള 26 അംഗ വിനോദയാത്ര സംഘത്തില്‍ പ്പെട്ടവരായിരുന്നു ഇവർ. പൊതു പ്രവർത്തന രംഗത്ത് സജീവമായ ബിനീഷ് സിപിഐഎം കല്‍പ്പറ്റ ഈസ്റ്റ് ലോക്കല്‍ കമ്മിറ്റി അംഗമായിരുന്നു.