ഒരു കുടുംബത്തിലെ മൂന്നു പേരെ വിഷം ഉള്ളിൽ ചെന്ന നിലയിൽ കണ്ടെത്തി.



തൊടുപുഴ മണക്കാട് ഒരു കുടുംബത്തിലെ മൂന്നു പേരെ വിഷം ഉള്ളിൽ ചെന്ന നിലയിൽ കണ്ടെത്തി.

ഇന്ന് വൈകിട്ട് ആറരയോടെ ആയിരുന്നു

സംഭവം. അവശനിലയിലായ ഇവരെ

തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ

പ്രവേശിപ്പിച്ചു.

സാമ്പത്തിക ബാധ്യതയെത്തുടർന്നു

വിഷം കഴിച്ചു ജീവനൊടുക്കാൻ

ശ്രമിച്ചതാണെന്നാണ് സൂചനയെന്ന്

പോലീസ് പറഞ്ഞു.

തൊടുപുഴ മണക്കാട് അങ്കംവെട്ടിക്കവല

ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്ന

പുല്ലറയ്ക്കൽ ആന്റണി ആഗസ്തി (59),

ഭാര്യ ജെസി (55), മകൾ സിൽന (19)

എന്നിവരെയാണ് അവശനിലയിൽ

ആശുപ്രതിയിൽ പ്രവേശിപ്പിച്ചത്.

ഇവരുടെ നില ഗുരുതരമായതിനാൽ

തീവ്രപരിചരണ വിഭാഗത്തിൽ

പ്രവേശിപ്പിച്ചു. തൊടുപുഴയിൽ ബേക്കറി

നടത്തിയിരുന്ന ആന്റണി പലരിൽ നിന്നു

പണം കടം വാങ്ങിയിരുന്നതായി

നാട്ടുകാർ പറഞ്ഞു. ഇതിൽ രണ്ടു

പേർക്ക് ഇന്നലെ പണം മടക്കി

നൽകാമെന്നു പറഞ്ഞിരുന്നു.

ഇവർ ബേക്കറിയിൽ എത്തിയെങ്കിലും

ആരെയും കാണാത്തതിനെത്തുടർന്ന്

വീട്ടിൽ അന്വേഷിച്ചെത്തുകയായിരുന്നു.

ഫോൺ വിളിച്ചപ്പോൾ വീടിനുള്ളിൽ

ബെല്ലടിച്ചെങ്കിലും ആരും എടുത്തില്ല.

സംശയം തോന്നി കതകു പൊളിച്ച്

അകത്തു കയറിയപ്പോഴാണ് ഇവരെ

അവശനിലയിൽ കണ്ടത്. ഉടൻ തന്നെ

പോലീസിൽ വിവരമറിയിച്ചു. പിന്നീട്

പോലീസും നാട്ടുകാരും ചേർന്ന്

ആശുപത്രിയിലെത്തിക്കുകയായിരുന്നു.

Post a Comment

Previous Post Next Post