കണ്ണൂരിൽ ബൈക്ക് അപകടത്തിൽ 18 കാരൻ മരിച്ചു. തോട്ടട കുറുവ പള്ളിക്ക് സമീപം താമസിക്കുന്ന ഓട്ടോ ഡ്രൈവര്‍ മുഹമ്മദ് റാഫിയുടെ മകൻ റാസിലാണ് മരിച്ചത്.
ഇന്ന് ഉച്ചയോടെ കടലായി ഭാഗത്തേക്ക് പോകുകയായിരുന്ന ബൈക് നിയന്ത്രണം വിട്ട് കെട്ടിടത്തിൽ ഇടിക്കുകയായിരുന്നു. റോഡിലേക്ക് തെറിച്ചു വീണ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ റാസിലിനെ ചാല മിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും രക്ഷിക്കാനായില്ല. കൂടെയുണ്ടായിരുന്ന സുഹൃത്തിനെ ജില്ലാശുപത്രിയില്‍ പ്രവേശിപ്പിച്ചു. സിറ്റിയിലെ നബിദിനാഘോഷം കണ്ട് ആയിക്കരയില്‍ നിന്ന് ബൈകില്‍ പെട്രോളുമടിച്ച് കുറുവ പള്ളിയിലെ ആഘോഷത്തില്‍ പങ്കെടുക്കാന്‍ വരവെയാണ് അപകടം.രാവിലെയും ഞായറാഴ്ചയുമായതിനാല്‍ റോഡില്‍ വാഹനങ്ങളും ആളുകളും കുറവായിരുന്നു. ഏറെ നേരം റോഡില്‍ കിടന്ന ഇരുവരേയും കുടുംബസമേതം കാറില്‍ പോകുന്നവരാണ് ആശുപത്രികളിലെത്തിച്ചത്. മുഴപ്പിലങ്ങാട് ഗവ.ഹയര്‍ സെകന്‍ഡറി സ്‌കൂളില്‍ പ്ലസ്ടു വിദ്യാര്‍ഥിയാണ് റാസില്‍. ഓടോറിക്ഷ ഡ്രൈവറായ പി പി മുഹമ്മദ് റാഫിയുടെയും കാഞ്ഞിരയിലെ പി പി റസീനയുേടയും മൂത്ത മകനാണ്. തോട്ടട എസ് എന്‍ ട്രസ്റ്റ് സ്‌കൂളിലെ എസ്എസ്എല്‍സി വിദ്യാര്‍ഥിനി റിസ സഹോദരിയാണ്. സിറ്റി പൊലിസ് ഇന്‍ക്വസ്റ്റ് നടത്തി. പോസ്റ്റുമോര്‍ടത്തിന് ശേഷം മൈതാനപ്പള്ളി ഖബര്‍സ്ഥാനില്‍ ഖബറടക്കും.