കൊച്ചി: എറണാകുളം വരാപ്പുഴയില്‍ പടക്ക നിര്‍മാണശാലയിലുണ്ടായ സ്ഫോടനത്തില്‍ ഒരാള്‍ മരിച്ചു. മുട്ടനകം ഈരയില്‍ ഡേവിസ് (55) ആണ് മരിച്ചത്. നിരവധി പേർക്ക്
പരിക്ക്.
വൈകുന്നേരം അഞ്ചരയോടെയായിരുന്നു
അപകടം. മൂന്ന് കുട്ടികള്‍ ഉള്‍പ്പടെ ആറു പേര്‍ക്ക് ഗുരുതര പരിക്കേറ്റു.
പടക്കകട ഉടമ ഈരയില്‍ വീട്ടില്‍ ജാക്സന്‍, സഹോദരന്‍ ജാന്‍സന്‍, സമീപവാസി കൂരന്‍ വീട്ടില്‍ മത്തായി, കൂടാതെ മൂന്ന് കുട്ടികള്‍ക്കുമാണ് പരിക്കേറ്റത്.
വരാപ്പുഴ മുട്ടിനകത്തെ പടക്ക നിര്‍മാണശാലയിലാണ് സ്ഫോടനമുണ്ടായത്. സ്ഫോടനത്തില്‍ കെട്ടിടം പൂര്‍ണമായും തകര്‍ന്നു. സ്ഫോടനത്തിന്‍റെ പ്രകമ്ബനം കിലോമീറ്ററുകളോളം അനുഭവപ്പെട്ടു.
തീ അണക്കാന്‍ അഗ്നിശമന സേനയുടെയും പൊലീസിന്‍റെയും നാട്ടുകാരുടെയും നേതൃത്വത്തില്‍ ശ്രമം തുടരുകയാണ്. തീ അണക്കുന്നതിനിടെ അവിശിഷ്ടങ്ങള്‍ക്കിടയില്‍നിന്നും വീണ്ടും പൊട്ടിത്തെറിയുണ്ടായി.