ജിദ്ദയിലെ പ്രവാസിയും ബിസിനസുകാരനുമായ മലയാളി യുവാവ് നാട്ടിൽ മരിച്ചു. മലപ്പുറം മക്കരപ്പറമ്പ് കടുങ്ങപുരം വില്ലേജ് പടി സ്വദേശി പള്ളിപ്പറമ്പൻ മൻസൂർ (42) ആണ് മരിച്ചത്. ജിദ്ദയിൽ സ്വിമ്മിംഗ് പൂളിൽ സുഹൃത്തുക്കളോടൊപ്പം കുളിക്കുന്നതിനിടെ ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് നാട്ടിൽ ചികിത്സയിലിരിക്കെയാണ് മരണം.
ഷറഫിയയെല ഫ്ളോറ, മെൻസ് ക്ലബ്
തുടങ്ങിയ സ്ഥാപനങ്ങളുടെ ഉടമയും, ജിദ്ദ നവോദയയുടെ സജീവ പ്രവർത്തകനും ജീവകാരുണ്യ രംഗത്തെ നിറ സാന്നിധ്യവുമായിരുന്നു മൻസൂർ. ജൂൺ 30നാണ് ജിദ്ദയിൽ വെച്ച് മൻസൂറിന് അപകടം സംഭവിക്കുന്നത്. തുടർന്ന് ജിദ്ദയിലെ അബുഹുർ കിംഗ് അബ്ദുള്ള മെഡിക്കൽ കോംപ്ലക്സിൽ ഒരു മാസത്തോളം ചികിത്സയിലായിരുന്നു. ശേഷം വിദഗ്ധ ചികിത്സക്കായി എയർ ആംബുലൻസിൽ നാട്ടിലേക്ക് കൊണ്ടുപോയിരുന്നു. ദൽഹിയിലെ ബാലാജി ആശുപ്രതിയിലായിരുന്നു ചികിത്സ. തുടർന്ന് നാലുദിവസം മുമ്പ് പെരിന്തൽമണ്ണയിലെ ഇ.എം.എസ് ആശുപ്രതിയിലേക്ക് മാറ്റിയിരുന്നു. ഇവിടെ ചികിത്സ നടന്ന് വരുന്നതിനിടെ ഇന്ന് 12.30നാണ് മരണം സംഭവിച്ചത്.
