ആലുവ വീട് വില്‍പ്പനയെച്ചൊല്ലിയുള്ള തര്‍ക്കത്തിനിടെ മദ്യലഹരിയിലുള്ള സഹോദരന്റെ കുത്തേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.
എടത്തല മലേപ്പള്ളിക്കുസമീപം വാടകയ്ക്ക് താമസിക്കുന്ന ആലുവ അണ്ടിക്കമ്ബനി പള്ളിപ്പറമ്ബില്‍ ഡെന്നി ഡൊമിനിക്കാണ് (40) മരിച്ചത്. ഇളയ സഹോദരനും ആലുവ ജില്ലാ ആശുപത്രി ജങ്ഷനിലെ ഓട്ടോ ഡ്രൈവറുമായ ഡാനിയാണ് (35) കുത്തിയത്.
കഴിഞ്ഞ 12ന് രാത്രി ഇവരുടെ വീട്ടിലായിരുന്നു സംഭവം. എറണാകുളം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരിക്കെയാണ് മരിച്ചത്. ഇലക്‌ട്രിക്കല്‍ ജോലിചെയ്യുന്ന ഡെന്നിയും ഡാനിയും എടത്തലയിലെ വാടകവീട്ടിലാണ് താമസിച്ചിരുന്നത്. മറ്റൊരു സഹോദരൻ ഡെൻസണ്‍ വിവാഹശേഷം മറ്റൊരു വാടകവീട്ടിലേക്ക് മാറി.
അണ്ടിക്കമ്ബനി ഭാഗത്തെ വീട് വിറ്റതിനെച്ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ എത്തിയത്. പ്രതി ഡാനി റിമാൻഡിലാണ്. കൊലപാതകശ്രമത്തിന് കേസെടുത്തിട്ടുണ്ട്. കൊലപാതകക്കുറ്റംകൂടി ചുമത്തുമെന്ന് പൊലീസ് അറിയിച്ചു. പോസ്റ്റ്മോര്‍ട്ടത്തിനുശേഷം അശോകപുരം സെന്റ് സെബാസ്റ്റ്യൻ പള്ളി സെമിത്തേരിയില്‍ സംസ്കാരം നടത്തി. പരേതരായ ആനിയും ഡൊമിനിക്കുമാണ് മാതാപിതാക്കള്‍.