ഷാർജ: ഷാർജയിൽ വാഹനാപകടത്തിൽ രണ്ട് മലയാളികൾ മരിച്ചു. തിരുവനന്തപുരം പേരൂർക്കട സ്വദേശി ജാസിം സുലൈമാൻ (33), പാങ്ങോട് സനോജ് മൻസിലിൽ സനോജ് ഷാജഹാൻ (38) എന്നിവരാണ് മരിച്ചത്. തിങ്കളാഴ്‌ച രാത്രി ഷാർജ - അജ്‌മാൻ റോഡിലാണ് അപകടം ഉണ്ടായത്. മരിച്ച ജാസിമിൻ്റെ ഭാര്യ ഷിഫ്ന അബ്ദുൽ നസീർ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്. ഇവരുടെ മക്കളായ ഇഷ, ആദം എന്നിവർക്കും അപകടത്തിൽ പരിക്കേറ്റു.
ഷാര്‍ജയിലെ അല്‍ ദൈതില്‍ ചൊവ്വാഴ്ച അര്‍ധരാത്രിയാണ് അപകടം. പുതുവത്സര ദിനത്തില്‍ യാത്രപോയി തിരികെ വരുന്നതിനിടെ അല്‍ദൈതില്‍ വെച്ച് റോഡില്‍ യുടേണ്‍ എടുക്കുന്നതിനിടെ എതിരെ വന്ന വാഹനം ഇടിക്കുകയായിരുന്നുവെന്നാണ് സൂചന. അജ്മാനിലെ ഡ്രീം യൂനിഫോം എന്ന സ്ഥാപനത്തില്‍ ജീവനക്കരനാണ് മരിച്ച ജസീം. ഇദ്ദേഹത്തിന്‍റെ പിതാവിന്‍റെ സഹോദരി പുത്രിയുടെ ഭര്‍ത്താവാണ് ഷനോജ്. ഇരുവരുടെയും മൃതദേഹങ്ങള്‍ അജ്മാൻ ഖലീഫ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
സെയ്ദ് മുഹമ്മദ് ഷാജഹാനാണ് സനോജിന്‍റെ പിതാവ്. മാതാവ്: നൂര്‍ജഹാൻ, ഭാര്യ: എൻ.എസ് ശബ്ന സനോജ്. മക്കള്‍: മുഹമ്മദ് സയാൻ, സാദിയ ഫര്‍ഹത്, സമീഹ ഫാത്തിമ സിഹാൻ. ജസീം സുലൈമാന്‍റെ പിതാവ് സുലൈമാൻ. മാതാവ്: റസിയ, ഭാര്യ: ഷിഫ്ന ഷീന അബ്ദുല്‍ നസീര്‍. മക്കള്‍: ഇഷ ഫാത്തിമ, ആദം.
മൃതദേഹങ്ങള്‍ നാട്ടിലേക്ക് കൊണ്ടുപോകാനായി സാമൂഹിക പ്രവര്‍ത്തകൻ അഷ്റഫ് താമരശേരിയുടെ നേതൃത്വത്തില്‍ നടപടികള്‍ പൂര്‍ത്തീകരിച്ചു വരികയാണ്. അനന്തപുരി പ്രവാസി കൂട്ടായ്മയുടെ ഭാരവാഹികളായ വിജയൻ നായര്‍, ഖാൻ പാറയില്‍, പ്രഭാത് നായര്‍, നവാസ് തേക്കട, സുരേഷ് കൃഷ്ണ, അഭിലാഷ് രത്നാകരൻ എന്നിവരും സഹായങ്ങള്‍ക്കായി രംഗത്തുണ്ട്.
