സെപ്റ്റിക് ടാങ്ക് പൊട്ടി മാലിന്യം കുടിവെള്ളത്തില്‍ കലര്‍ന്നു; മൂന്ന് മരണം, ഛര്‍ദിയും വയറിളക്കവുമായി മുപ്പതോളം പേർ ചികിത്സയിൽ



ചെന്നൈ: പല്ലാവരത്ത് മലിനജലം കുടിച്ച മൂന്നുപേര്‍ മരിച്ചു. ഛര്‍ദിയും വയറിളക്കവുമായി മുപ്പതുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.....

പൊതുശുചിമുറിയിലെ മാലിന്യം കലർന്ന വെള്ളം കുടിച്ചാണ് മരണം സംഭവിച്ചത്. സെപ്റ്റിക് ടാങ്ക് പൊട്ടി മലിനജലം ഓടയിലൂടെ ഒഴുകി പൊതുജലം സംഭരിക്കുന്നയിടത്തേക്ക് കലരുകയായിരുന്നു.


ഇതേസമയത്തു തന്നെ ചെന്നൈയിൽ വെള്ളപ്പൊക്കമുണ്ടായതും മാലിന്യം കുടിവെള്ളത്തിൽ കലരാനിടയാക്കി.

ബുധനാഴ്ച വൈകീട്ടോടുകൂടി പല്ലാവരത്തെ നിവാസികളിൽ നിരവധി പേർക്ക് ഛർദിയും വയറിളക്കവും ഉണ്ടാവുകയും മുപ്പത്തിയഞ്ചോളം പേരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു.


ആശുപത്രിയിൽ പ്രവേശിപ്പിച്ചവരിൽ മൂന്നുപേരാണ് മരണമടഞ്ഞിരിക്കുന്നത്. 

കുടിവെള്ളത്തിൽ കലർന്നിട്ടില്ലെന്നും ഭക്ഷണത്തിൽ നിന്നാകാം രോഗബാധയുണ്ടായത് എന്നുമാണ് മന്ത്രി ടി.എൻ അൻപരശൻ പ്രതികരിച്ചത്.


മന്ത്രിയുടെ ഈ നിഗമനത്തെ പല്ലാവരം നിവാസികൾ തള്ളിക്കളഞ്ഞിട്ടുണ്ട്. പൊതുശുചിമുറികളിൽ നിന്നും മാലിന്യ കുടിവെള്ളത്തിൽ കലരുന്നത് ഇതാദ്യമായിട്ടല്ല എന്നാണ് നാട്ടുകാർ പറയുന്നത്.

Post a Comment

Previous Post Next Post