കോഴിക്കോട് : കോഴിക്കോട് ചേവായൂരിൽ വെച്ചുണ്ടായ സംഘർഷത്തിൽ യുവാവ് കൊല്ലപ്പെട്ടു. മായനാട് സ്വദേശിയായ അശ്വന്ത് ആണ് മരിച്ചത്.
പ്രദേശവാസികളായ അച്ഛനെയും മക്കളെയും പൊലീസ് കസ്റ്റഡിയില്‍ എടുത്തു. കോളജിലെ സിനിയർ ജൂനിയർ തർക്കമാണ് സംഘർഷത്തിലേക്ക് എത്തിയതെന്നും കൊല്ലപ്പെട്ട സുരജിൻ്റെ സുഹൃത്ത് അശ്വിനെ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്നും സൂരജിൻ്റെ സുഹൃത്തുക്കള്‍ പറഞ്ഞു.
ചേവയൂർ പാലക്കോട്ടുകാവ് ക്ഷേത്രത്തിലെ ഉത്സവത്തിനിടെയാണ് സംഘർഷം ഉണ്ടായത്. മായനാട് സ്വദേശിയായ സൂരജിനെ ഒരു സംഘം മറ്റൊരിടത്തേക്ക് കൂട്ടിക്കൊണ്ടുപോയി, ക്രൂരമായി മർദ്ദിക്കുകയായിരുന്നു. സമീപത്തെ കോളേജിൽ വച്ച് നടന്ന പ്രശ്നങ്ങളുടെ തുടർച്ചയായാണ് സൂരജിനെ ഇവർ മർദ്ദിച്ചതെന്ന് പൊലീസ് പറയുന്നു. ഗുരുതരമായി പരിക്കേറ്റ സൂരജിനെ ഉടൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
സംഭവത്തിൽ 18 പേർക്കെതിരെയാണ് ചേവായൂർ പൊലീസ് കേസെടുത്തത്. ഇതിൽ പ്രദേശവാസിയായ മനോജ്, മക്കളായ വിജയ്, അജയ് എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. മറ്റുള്ളവർക്കായി അന്വേഷണം ഊർജിതമാക്കിയതായും പൊലീസ് പറഞ്ഞു.