50 യാത്രക്കാരുമായി പറന്ന റഷ്യൻ വിമാനം തകർന്നു വീണു; എല്ലാവരും മരിച്ചതായി റിപ്പോർട്ട്



 മോസ്കോ: കിഴക്കൻ റഷ്യയിലെ അമുർ ഒബ്ലാസ്റ്റിൽ 50 പേരുമായി സഞ്ചരിച്ച എഎൻ-24 വിമാനം തകർന്നു വീണു. യാത്രക്കാരും ജീവനക്കാരുമുൾപ്പെടെ വിമാനത്തിലുണ്ടായിരുന്ന എല്ലാവരും മരിച്ചതായി റഷ്യൻ വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്‌. കിഴക്കൻ അമുർ മേഖലയിലൂടെ പറക്കുക‍യായിരുന്ന An-24 എന്ന യാത്രാ വിമാനമാണ് തകർന്നു വീണത്.

സൈബീരിയ ആസ്ഥാനമായുള്ള അങ്കാര എയർലൈൻ ചൈനയുടെ അതിർത്തിയിലുള്ള അമുർ മേഖലയിലെ ഒരു പട്ടണമായ ടിൻഡയ്ക്ക് സമീപത്തുവച്ച് റഡാർ സ്‌ക്രീനുകളിൽ നിന്ന് അപ്രതീക്ഷിതമാവുകയായിരുന്നു.


പ്രാഥമിക വിവരമനുസരിച്ച് അഞ്ച് കുട്ടികളും ആറ് ജീവനക്കാരും ഉൾപ്പെടെ 50 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. മോശം കാലാവസ്ഥയിൽ ലാൻഡ് ചെയ്യുന്നതിനിടെ ക്രൂവിനുണ്ടായ പിഴവാണ് അപകടത്തിന് പിന്നിലെ കാരണമെന്നാണ് വിവരം.


Post a Comment

Previous Post Next Post