ചെന്നൈ: തമിഴ്‌നാട്ടിലെ വിരുദുനഗറിനടുത്തുള്ള പടക്ക നിർമ്മാണ ശാലയിലുണ്ടായ സ്‌ഫോടനത്തില്‍ 17 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. നിരവധിപ്പേര്‍ക്ക് പരിക്കേറ്റു. പലരും സംഭവസ്ഥലത്ത് കുടുങ്ങിക്കിടക്കുകയാണ്. നാല് മുറികള്‍ സ്‌ഫോടനത്തില്‍ പൂര്‍ണമായും തകര്‍ന്നതായാണ് വിവരം.
രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. വനജ പടക്ക ഫാക്ടറിയിൽ വലിയ ശബ്ദത്തോടെ സ്ഫോടകവസ്തുക്കൾ പൊട്ടിത്തെറിച്ചുവെന്നും ആഘാതത്തിൽ പടക്ക ഫാക്ടറിയുടെ നാല് മുറികൾ പൂർണ്ണമായും കത്തി നശിച്ചുവെന്നും തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഏകദേശം 10 കിലോമീറ്റർ ദൂരം വരെ പ്രകമ്പനമുണ്ടായി.
പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ നാല് പേർ മരിച്ചെന്നായിരുന്നു ആദ്യം റിപ്പോർട്ട് ചെയ്തിരുന്നത്. എന്നാൽ പിന്നാട് മരണസംഖ്യ 18 ആയി ഉയർന്നു. പൊലീസ് സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തിവരികയാണ്.
