വട്ടപ്പാറയിൽ മറിഞ്ഞ ലോറിയിൽ കുടുങ്ങി ഡ്രൈവർ, പുറത്തെടുത്തത് ക്യാബിൻ പൊളിച്ചുമാറ്റി




മലപ്പുറം: വളാഞ്ചേരി വട്ടപ്പാറ വളവില്‍ ചരക്ക് ലോറി മറിഞ്ഞ് അപകടം. കോഴിക്കോട് ഭാഗത്ത് നിന്നും സിമന്റുമായി പോകുകയായിരുന്ന ലോറി വളവിൽ നിയന്ത്രണം വിട്ട് സുരക്ഷ ഭിത്തിയില്‍ ഇടിച്ചു മറിയുകയായിരുന്നു. തമിഴ്‌നാട് സ്വദേശിയായ ലോറി ഡ്രൈവർ ശിവബാലനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച്ച രാത്രി പത്ത് മണിയോടെയാണ് സംഭവം. 


ശബ്ദം കേട്ട് പ്രദേശവാസികളും യാത്രക്കാരും ഓടിയെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചില്ലെങ്കിലും ഡ്രൈവറെ പുറത്തെടുക്കാൻ സാധിച്ചില്ല.  തുടർന്ന് വളാഞ്ചേരി

പോലീസിലും തിരൂർ അഗ്നിരക്ഷസേന

ഓഫീസിലും വിവരം

അറിയിക്കുകയായിരുന്നു. ഉദ്യോഗസ്ഥർ

സംഭവസ്ഥലത്ത് എത്തി ഉടൻ

രക്ഷാപ്രവർത്തനം ആരംഭിച്ചു.

ഒരു മണിക്കൂർ നേരത്തെ

പരിശ്രമത്തിന് ഒടുവിലാണ് ലോറിയുടെ

ക്യാബിനിൽ നിന്ന്

ഡ്രൈവറെ

വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്.

പരിക്കേറ്റ ഡ്രൈവർ ശിവബാലനെ

വളാഞ്ചേരി നടക്കാവിൽ

ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വളാഞ്ചേരി പോലീസ്, ഹൈവേ

പോലീസ് തിരൂരിൽ നിന്നുള്ള

ഫയർഫോഴ്സ് സംഘവും ദേശീയപാത

നിർമ്മാണ കമ്പനി തൊഴിലാളികളും

നാട്ടുകാരും ചേർന്നാണ്

രക്ഷാപ്രവർത്തനം നടത്തിയത്.

ദേശീയപാത 66 വളാഞ്ചേരി

വട്ടപ്പാറയിൽ അപകടങ്ങൾ പതിവ്

സംഭവമാണ്. ഇത് തടയാൻ

അധികൃതരുടെ ഭാഗത്തുനിന്ന് വിവിധ

തരത്തിലുള്ള നടപടികൾ

സ്വീകരിക്കുന്നുണ്ടെങ്കിലും

അപകടങ്ങൾ പൂർണമായി

ഇല്ലാതാക്കാൻ സാധിക്കുന്നില്ല. രാത്രി

സമയങ്ങളിൽ ഉൾപ്പെടെ റോഡ്

പരിചിതമല്ലാത്ത

ഡ്രൈവർമാർ വളവ്

തിരിച്ചറിയാതെ അമിതവേഗതയിൽ

എത്തുന്നത് ഉൾപ്പെടെയുള്ള

കാരണങ്ങളാണ് പ്രധാനമായും ഇവിടെ

അപകടങ്ങൾക്ക് ഇടയാക്കുന്നത്.

വട്ടപ്പാറ വളവിലെ അപകടങ്ങൾക്ക്

ശാശ്വത പരിഹാരം കണ്ടെത്തുന്നതിന്

വേണ്ടി വളാഞ്ചേരി ബൈപ്പാസിന്റെ

നവീകരണ പ്രവർത്തികൾ

പുരോഗമിക്കുകയാണ്.


Post a Comment

Previous Post Next Post