റിയാദ്: റിയാദിലുണ്ടായ വാഹനാപകടത്തിൽ മംഗലാപുരം സ്വദേശി മരണപ്പെട്ടു. ദക്ഷിണ കന്നഡ കൊട്ടേകാനി സ്വദേശി സിറാജുദ്ദീൻ (30) ആണ് മരിച്ചത്. റിയാദ് ബത്ഹക്കടുത്ത ദബാബ് സ്ട്രീറ്റിൽ വെച്ചാണ് സംഭവം. ഹൗസ് ഡ്രൈവർ ആയി ജോലി ചെയ്തു വരികയായിരുന്നു. കൂടെയുണ്ടായിരുന്ന ഉപ്പള സ്വദേശി മുഹമ്മദ് അയാസിനെ സാരമായ പരിക്കുകളോടെ കിംഗ് ഫഹദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച വൈകുന്നേരം 6.30നാണ് സംഭവം.
മഗരിബ് നിസ്കാരത്തിന് മസ്ജിദിലേക്ക് പോകാനായി റോഡ് മുറിച്ചുകടക്കുമ്പോൾ അമിത വേഗതയിലെത്തിയ കാർ രണ്ടുപേരെയും
ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. സിറാജുദ്ദീൻ സംഭവ സ്ഥലത്ത് തന്നെ മരിച്ചു. മൃതദേഹം ശുമൈസി ആശുപത്രി അനന്തരനടപടികളുമായി റിയാദ്
മോർച്ചറിയിലേക്ക് മാറ്റി. ഖാസിം സൈനബ ദമ്പതികളുടെ മകനാണ്.
കെഎംസിസി വെൽഫയർ വിംഗ് ചെയർമാൻ സിദ്ദീഖ് തുവ്വൂർ രംഗത്തുണ്ട്.