ആംബുലൻസ് അപകടത്തിൽ ഉമ്മയും വാപ്പയും പോയി… വാവിട്ട് കരഞ്ഞ് ഐസി കണ്ടു നിൽക്കാനാകാതെ നാട്…

 


 തൃശ്ശൂർ കുന്നംകുളം: ചൊവ്വന്നൂരിൽ ആംബുലൻസ് അപകടം. അപകടത്തിൽ ആബിദും ഫെമിനയും ഒന്നിച്ച് മരിച്ചപ്പോൾ ഒറ്റക്കായത് അവരുടെ മകനായ കുഞ്ഞ് ഐസിയാണ്. കുന്നംകുളത്ത് ആംബുലന്‍സ് നിയന്ത്രണം വിട്ട് മരത്തിലിടിച്ച് മറിഞ്ഞ അപകടത്തിലാണ് ആബിദും ഫെമിനയും മരിച്ചത്. ഉമ്മയെതേടി ഒന്നര വയസുപോലുമാകാത്ത കുഞ്ഞ് ഐസി വാശി പിടിക്കുമ്പോള്‍ എന്ത് പറഞ്ഞ് ആശ്വസിപ്പിക്കുമെന്ന് അറിയാതെ തേങ്ങുകയാണ് ബന്ധുക്കളും നാട്ടുകാരും. പാലുകുടി മാറാത്ത ഐസി അമ്മിഞ്ഞപാലിനായി വാവിട്ട് കരയുന്ന കാഴ്ച്ച കണ്ടുനില്‍ക്കുന്നവരുടെയാകെ കണ്ണ് നിറയ്ക്കുകയാണ്.അപകടത്തില്‍ നിയന്ത്രണം വിട്ട ആംബുലന്‍സ് മരങ്ങളിലും സമീപത്തെ വീട്ടുമതിലിലും ഇടിച്ചാണ് മൂന്നു തവണ റോഡില്‍ മറിഞ്ഞു. സംഭവസ്ഥലത്ത് വെച്ച് മരിച്ച ഫെമിന, റഹ്മത്ത് എന്നിവർ റോഡില്‍ തെറിച്ചു വീണ് കിടക്കുകയായിരുന്നു. റോഡില്‍ വീണ് കിടന്ന ആബിദ് ആശുപത്രിയിലെത്തിയാണ് മരിച്ചത്. ആംബുലന്‍സിന്റെ വാതിലും ഉള്ളിലെ സ്ട്രക്ചറും റോഡില്‍ തെറിച്ചുവീണു. വസ്ത്രങ്ങളും ചെരിപ്പുകളും റോഡില്‍ ചിതറി കിടക്കുകയായിരുന്നു. പുലര്‍ച്ച നടന്ന അപകട മരണം അധികം പേരും അറിഞ്ഞിരുന്നില്ല.കഴിഞ്ഞ ദിവസമാണ് ആബിദും ഫെമിനയും സഹോദരി മരിച്ച റഹ്മത്തിന്റെ വീട്ടില്‍ വിശ്രമത്തില്‍ കഴിയുന്ന ഉമ്മയെ കാണുവാനായി പഴുന്നാനയിലേക്ക് വന്നത്. ന്യൂമോണിയ ബാധിച്ച ഫെമിനിക്ക് ശ്വാസ തടസ്സം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഒന്നരവയസ്സുകാരന്‍ ഐസിയെ ഉമ്മയെ ഏല്‍പ്പിച്ചാണ് ഇരുവരും ആശുപത്രിയിലേക്ക് പോയത്. തുടര്‍ ചികിത്സയ്ക്കായി കുന്നംകുളത്തേക്ക് ആംബുലന്‍സില്‍ വരുന്നതിനിടയാണ് അപകടത്തില്‍ ദമ്പതികള്‍ അടക്കം മൂന്നു പേര്‍ മരിച്ചത്.


Post a Comment

Previous Post Next Post