റിയാദ്- റിയാദിലെ ഖാലിദിയയില്‍ പെട്രോള്‍ പമ്പിലെ താമസസ്ഥലത്തുണ്ടായ അഗ്നിബാധയില്‍ നാലു മലയാളികളടക്കം ആറു പേര്‍ മരിച്ചു. മരിച്ചവരില്‍ രണ്ടുപേര്‍ മലപ്പുറം ജില്ലക്കാരാണ്. ഗുജറാത്ത്, തമിഴ്‌നാട് സ്വദേശികളാണ് മറ്റു രണ്ടുപേര്‍. ഇന്നലെ രാത്രി ഒന്നരക്കാണ് സംഭവം ഉണ്ടായത്. പെട്രോള്‍ പമ്പില്‍ പുതുതായി ജോലിക്കെത്തിയവരാണ് ഇവരെല്ലാവരും. ഇന്നലെയാണ് ഇവരില്‍ മൂന്നു പേര്‍ക്ക്. താമസരേഖയായ ഇഖാമ ലഭിച്ചത്. ഷോർട്ട് സർക്യൂട്ട് ആണ് അപകടകാരണം. ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരും റിയാദ് കെഎംസിസി വെൽഫയർ വിംഗ് ചെയർമാൻ സിദ്ദീഖ് തുവ്വൂരും മരിച്ചവരുമായി ബന്ധപ്പെട്ട നടപടികളുമായി രംഗത്തുണ്ട്. മൃതദേഹങ്ങൾ ശുമൈസി ആശുപത്രി മോർച്ചറിയിലാണ്.