കണ്ണൂർ തളിപ്പറമ്പ് :കുറുമത്തൂർ ചൊറുക്കളയിൽ ഇന്ന് വൈകുന്നേരം ബൂസ്വീരി ഗാർഡൻ ജുമാ മസ്ജിദിന്റെ മുമ്പിൽ ബസ്സും ബൈക്കും കൂട്ടിയടിച്ച് ഉണ്ടായ അപകടത്തിൽ രണ്ടാൾ മരണപ്പെട്ടു.
ഇരിട്ടിയില്‍ നിന്നും തളിപ്പറമ്ബിലേക്ക് വരികയായിരുന്ന കെ.എല്‍ 60 സി 1515 കാടത്തറ എന്ന സ്വകാര്യ ബസും ശ്രീകണ്ഠാപുരം ഭാഗത്തേക്ക് പോകുന്ന സ്‌കൂട്ടറുമാണ് കൂട്ടിയിടിച്ചത്.
അമിത വേഗതയില്‍ വന്ന ബസിനടിയില്‍ കുടുങ്ങിക്കിടക്കുന്ന നിലയിലായിരുന്നു സ്‌കൂട്ടര്‍. മൃതദേഹങ്ങള്‍ പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി.
ബൈക്ക് യാത്രക്കാരാണ് മരിച്ചത്. മാട്ടൂല്‍ അതിര്‍ത്തിയിലെ ഷാഹിദ് ബായന്‍(19), പുളിമ്ബറമ്ബിലെ കാനത്തില്‍ കൊഴുക്കല്‍ അഷറഫ്(44) എന്നിവരാണ് മരിച്ചത്.
പരേതനായ അബ്ദുള്ള-മറിയം ദമ്ബതികളുടെ മകനാണ് അഷറഫ്. ഭാര്യ: റുഖിയ. മക്കള്‍: ഫാത്തിമത്തുല്‍ ഫിദ, ഇര്‍ഷാദ്. സഹോദരങ്ങള്‍: ഉമ്മര്‍, അബൂബക്കര്‍, ഹസന്‍, ഹുസൈന്‍, നബീസ, സൈനബ.
