പീരുമേട് : ദേശീയപാതയില്‍ വിവിധ ഇടങ്ങളിലായുണ്ടായ നാല് വ്യത്യസ്ഥ അപകടങ്ങളില്‍ നിരവധിപ്പേര്‍ക്ക് പരിക്ക്പറ്റി
കൊല്ലം -തേനി ദേശീയ പാതയില്‍ പെരുവന്താനം മരുതും മൂടിന് സമീപം ശബരിമല തീര്‍ത്ഥാടകരുടെ വാഹനം മറിഞ്ഞ് ഒരു കുട്ടി ഉള്‍പ്പെടെ മൂന്നുപേര്‍ക്ക് പരിക്ക് പറ്റി. ഇന്നലെ പുലര്‍ച്ചെ
കര്‍ണാടകയില്‍ നിന്നും ശബരിമലയിലേക്ക് പോവുകയായിരുന്ന തീര്‍ത്ഥാടകള്‍ സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍പ്പെട്ടത്. തീര്‍ത്ഥാടകരുടെ വാഹനം റോഡിന്റെ വശത്തേക്ക് ഇടിക്കുകയായിരുന്നു.
പരിക്കേറ്റവരെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടം ഉണ്ടായപ്പോള്‍ തൊട്ടുപിന്നാലെ എത്തിയ യാത്രക്കാരും ഹൈവേ പൊലീസ്, മോട്ടോര്‍ വാഹന വകുപ്പ് ,എന്നിവരുടെ നേതൃത്വത്വത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തി
വണ്ടിപ്പെരിയാറ്റിന് സമീപം ഡൈമുക്കില്‍ വച്ചുണ്ടായ മറ്റൊരപകടത്തില്‍ ഓട്ടോ റിക്ഷയും ബൈക്കും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തില്‍ രണ്ടുപേര്‍ക്കു പരിക്ക് പറ്റി. ഓട്ടോറിക്ഷ ഡ്രൈവര്‍ ചന്ദ്രവനം ഭാഗത്ത് താമസിക്കുന്ന ഓമനക്കുട്ടൻ(54), മുങ്കലാര്‍ എസ്റ്റേറ്റില്‍ താമസിക്കുന്ന ചാള്‍സ്(25 )എന്നിവര്‍ക്കാണ് പരിക്കേറ്റത്.. ഇവരെ വണ്ടിപ്പെരിയാര്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചയ്ക്ക് രണ്ടു മണിയോടെയായിരുന്നു അപകടം. വണ്ടിപ്പെരിയാര്‍ ഭാഗത്തുനിന്ന് മുങ്കലാവര്‍ ഭാഗത്തേക്ക് പോയ ആട്ടോറിക്ഷാ എതിരെവന്ന ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍തേയിലത്തോട്ടത്തിലേക്ക് ഓട്ടോറിക്ഷ മറിയുകയായിരുന്നു. ഓട്ടോറിക്ഷയില്‍ ഉണ്ടായിരുന്ന നാല് വയസ്സുള്ള കുട്ടി പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.
പാമ്ബനാര്‍ മൂക്കര്‍ത്താൻ വളവിന് സമീപം ഉണ്ടായ വാഹന അപകടത്തില്‍ ബൈക്കു യാത്രക്കാരായ രണ്ട് പേര്‍ക്ക് പരിക്കു പറ്റി. ശബരിമല തീര്‍ത്ഥാടനം കഴിഞ്ഞ് വന്ന വാഹനവും ബൈക്കും തമ്മില്‍ കൂട്ടിയിടിച്ചു ണ്ടായ അപകടത്തില്‍ ബൈക്ക് യാത്രക്കാരായ മേലഴുത സ്വദേശി മൈക്കിള്‍(55) മകൻ ജോയല്‍ (26) എന്നിവര്‍ക്ക് പരിക്കേറ്റു .ഇവരെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണിയോടെ പീരുമേട് ഫയര്‍ഫോഴ്സ് യൂണിറ്റിന് സമീപം ഉണ്ടായ കാറപകടത്തില്‍ ഒരാളിനു പരിക്കേറ്റു. വെഞ്ഞാറമൂട് നിന്ന് തേക്കടി സന്ദര്‍ശിക്കാൻ എത്തിയ കുടുംബം സഞ്ചരിച്ചിരുന്ന കാറായിരുന്നു അപകടത്തില്‍പ്പെട്ടത്. കാര്‍ റോഡിന്റെ വശത്തേക്ക് ഇടിക്കുകയായിരുന്നു.
അപകടത്തില്‍ പരിക്കറ്റ കാര്‍ ഓടിച്ചിരുന്നയാളെ പീരുമേട് താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു.
