ചങ്ങരംകുളം: കുറ്റിപ്പുറം - തൃശൂർ സംസ്ഥാന പാതയിൽ ചങ്ങരംകുളം മേലേ മാന്തടത്ത് കാർ ബൈക്കിൽ ഇടിച്ച് നിയന്ത്രണം വിട്ട് റോഡരികിലെ അത്തർ കടയിലേക്ക് ഇടിച്ച് കയറി അപകടം . ഗുരുതര പരിക്കേറ്റ കുറ്റിപ്പുറം ചെല്ലൂർ സ്വദേശി മാളിയേക്കൽ ആബിദ് മരണത്തിന് കീഴടങ്ങി ചങ്ങരംകുളം മാന്തടത്ത് വെച്ച് വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് തൃശൂർ അമല ആശുപത്രിയിൽ ചികിത്സയിലിരിക്കെ ആണ് മരണം
ആബിദ് നേരത്തെ കുറ്റിപ്പുറം ഗാലക്സി ഹൈപ്പർ മാർക്കറ്റിലും ഇപ്പോൾ ട്രെൻഡ്സിലും ജോലി ചെയ്തു വരികയായിരുന്നു. കുറ്റിപ്പുറത്തെ ആംബുലൻസ് ഡ്രൈവർ റഷീദിൻ്റെ സഹോദരി പുത്രനാണ് മരണപ്പെട്ട ആബിദ്. തൃശൂർ അമല ആശുപത്രിയിലുള്ള മ്യത ദേഹം പോസ്റ്റ് മോർട്ടം കഴിഞ്ഞ ശേഷം ഇന്ന് (വ്യാഴം) ഉച്ചക്ക് ചെല്ലൂർ ജുമാ മസ്ജിദിൽ ഖബറടക്കം നടത്തുന്നതാണ്.
അപകടത്തിൽ റംഷാദ് (23) കാർ ഓടിച്ചിരുന്ന തൃശ്ശൂർ സ്വദേശിയായ ഉല്ലാസ്(22) എന്ന യുവാവിനുമാണ് പരിക്കേറ്റത്. പരിക്കേറ്റവരെ നാട്ടുകാർ ചേർന്നാണ് ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് . പരിക്ക് ഗുരുതരമായതിനാൽ ബൈക്ക് യാത്രികനായ ആബിദിനെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു
ഇന്നലെ (ബുധൻ) കാലത്ത് പത്തരയോടെയാണ് അപകടം. തൃശ്ശൂർ ഭാഗത്ത് നിന്ന് മലപ്പുറത്തേക്ക് പോയിരുന്ന കാർ മറ്റൊരു വാഹനത്തെ മറി കടക്കുന്നതിനിടയിൽ എതിരെ വന്ന ബൈക്കിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ടയർ പൊട്ടിയ കാർ നിയന്ത്രണം വിട്ട് നിർത്തിയിട്ട സ്കൂട്ടറിൽ ഇടിക്കുകയും സമീപത്തെ അത്തർ കടയിലേക്ക് ഇടിച്ചു കയറുകയുമായിരുന്നു. അത്തർ കടയിലെ ജീവനക്കാരൻ തലനാരിഴക്കാണ് അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത്. ഇതിനിടെ അപകടത്തിൽ പെട്ട ബൈക്ക് തട്ടി പുറകിലുണ്ടായിരുന്ന ഓട്ടോറിക്ഷക്കും കേടുപാടുകൾ സംഭവിച്ചു.