കോഴിക്കോട് ആംബുലന്‍സ്‌ ട്രാന്‍സ്്‌ഫോമറിലിടിച്ച്‌ തീഗോളമായി മാറി; രോഗി ദാരുണമായി മരണപ്പെട്ടു



കോഴിക്കോട്‌: . അടിയന്തര ശസ്ത്രക്രിയ നടത്തുന്നതിനായി മലബാര്‍ മെഡിക്കല്‍ കോളേജില്‍നിന്നും മിംസ്‌ ആശുപത്രിയിലേക്ക്‌ ജീവനുംകൊണ്ട്‌ പാഞ്ഞടുത്ത ആംബുലൻസാണ്‌ ആശുപത്രിക്ക്‌ സമീപത്ത്‌ വച്ച്‌ കത്തിയെരിഞ്ഞത്‌. ചൊവ്വാഴ്ച പുലര്‍ച്ചെ 3.20 ഓടെയുണ്ടായ അപകടത്തില്‍ നാദാപുരം സ്വദേശിനി സുലോചന (57) മരണപ്പെട്ടു. ഇന്നലെ അര്‍ധരാത്രി മുതല്‍ നഗരത്തില്‍ ശക്തമായ മഴയായിരുന്നു അനുഭവപ്പെട്ടത്‌. പ്രതികൂല കാലാവസ്ഥയിലും ലക്ഷ്യസ്ഥാനത്തേക്ക്‌ ആംബുലന്‍സ്‌ നീങ്ങി. ഡോക്ടര്‍, ഡ്രൈവര്‍, രോഗിയുടെ ഭര്‍ത്താവ്‌, കൂട്ടിരുപ്പുകാരി, നഴ്‌സിങ്‌ അസിസ്റ്റന്‍ഡുമാര്‍ തുടങ്ങി രോഗിയുള്‍പ്പെടെ ഏഴുപേരായിരുന്നു വാഹനത്തിലുണ്ടായിരുന്നത്‌.


ട്രാന്‍സ്‌ഫോര്‍മറിലിടിച്ച ആംബുലന്‍സ്‌ തൊട്ടടുത്ത കെട്ടിടത്തിലേക്ക്‌ ഇടിച്ചുകയറി ഒരു വശത്തേക്ക്‌ മറിയുന്നത്‌ ദൃശ്യങ്ങളില്‍ വ്യക്തമാണ്‌. ഇടിയുടെ ആഘാതത്തില്‍ ആംബുലന്‍സില്‍ ഉണ്ടായിരുന്ന ജീവനക്കാര്‍ റോഡിലേക്ക്‌ തെറിച്ചുവീണു. ഇവര്‍ സമീപത്തുണ്ടായിരുന്നവരെയും മറ്റുവാഹനങ്ങളിലെത്തിയവരെയും വിളിച്ചുവരുത്തി രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ നടത്തിയെങ്കിലും തീ പടരുകയായിരുന്നു. മറിഞ്ഞ്‌ ഏകദേശം നാലുമിനിട്ടുകൾക്കുള്ളില്‍ ആംബുലൻസ്‌ ഒരു തീഗോളമായി മാറി. രോഗിയായിരുന്ന സുലോചന മരണപ്പെട്ടു.


തീ ആളി പടര്‍ന്നപ്പോള്‍ ഉടനടി എല്ലാവരു സമീപത്തുനിന്നും മാറിയതിനാല്‍ കൂടുതൽ ആളപായമുണ്ടായില്ല. അപകട സമയം നിരവധി വാഹനങ്ങള്‍ കടന്നുപോകുന്നുണ്ടായിരുന്നു. വാഹനങ്ങള്‍ ആദ്യം ആംബുലന്‍സിന്‌ സമീപവും പിന്നീട്‌ കുറച്ചുമാറിയും നിര്‍ത്തിയിടുകയായിരുന്നു. ആംബുലന്‍സിന്‌ സമീപം മറ്റു വാഹനങ്ങള്‍ ഉണ്ടായിരുന്നെങ്കിൽ വൻ ദുരന്തത്തിലേക്കും അപകടം വഴിതുറക്കുമായിരുന്നു. മഴയത്ത്‌ ആംബുന്‍സിന്റെ നിയന്ത്രണം നഷ്ട്ടപ്പെട്ടതാകാം അപകട കാരണമെന്നാണ്‌ പ്രാഥമിക വിലയിരുത്തല്‍. ആംബുലന്‍സിലുണ്ടായിരുന്ന 4 പേര്‍ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജായി. സുലോചനയുടെ ഭര്‍ത്താവ്‌ സുരേന്ദ്രനും മലബാര്‍ മെഡിക്കല്‍ കോളേജിലെ നഴ്‌സിംഗ്‌ അസിസ്റ്റന്റും ആശുപത്രിയില്‍ ചികിത്സയിലാണ്‌. _

Post a Comment

Previous Post Next Post