കണ്ണൂർ ചക്കരയലിൽ വൻ
തീപിടുത്തം.
അഗ്നിശമനസേനയും
നാട്ടുകാരും ചേർന്ന് തീ
അണക്കുന്നതിനുള്ള
ശ്രമം തുടരുകയാണ്.
അഗ്നിശമനസേനയുടെ
വാഹനം പ്രദേശത്തേക്ക്
എത്തിക്കാൻ പ്രയാസം
നേരിട്ടത് തീ
അണക്കുന്നതിന്
വെല്ലുവിളിയായി. പൊതു-
സ്വകാര്യഭൂമികൾ
ഉൾക്കൊള്ളുന്ന
പ്രദേശത്താണ്
തീപിടിത്തം ഉണ്ടായത്.
താപനില ഉയർന്നത്
തന്നയാണ്
തീപിടിത്തത്തിലേക്ക്
നയിച്ചതെന്നാണ് സൂചന.
അതുസംബന്ധിച്ച്
കൂടുതൽ വ്യക്ത
വരേണ്ടതുണ്ട്. തീ
നിയന്ത്രണ
വിധേയമായിട്ടുണ്ട്.
ചൂട് ശക്തമായതോടെ
സംസ്ഥാനത്തിന്റെ
വിവിധ ഭാഗങ്ങളിൽ തീ
പടരുന്നത് രൂക്ഷമാണ്.
കണ്ണൂർ, കോഴിക്കോട്,
പാലക്കാട്, മലപ്പുറം
ജില്ലകളിലാണ് ഏറ്റവും
കൂടുതൽ തീ പിടിത്തങ്ങൾ
റിപ്പോർട്ട് ചെയ്യുന്നത്.
പാലക്കാട് വാളയാർ
മലനിരകളിലും
കാട്ടുതീയുണ്ടായി.മൂന്ന്
കിലോമീറ്റർ കാടാണ്
ഇതിനോടകം കത്തി
നശിച്ചത്. തീ ഇതുവരെ
നിയന്ത്രണവിധേയമാക്കി
യിട്ടില്ല.
വനത്തിനുള്ളിലേക്ക്
അതിക്രമിച്ച് കടന്നവർ
തീയിട്ടതാണോ എന്ന
സംശയം
വനംവകുപ്പിനുണ്ട്.