പത്താംക്ലാസുകാരിയെ കുളത്തിൽ മരിച്ചനിലയിൽ കണ്ടെത്തി



തിരുവനന്തപുരം ​   നെയ്യാറ്റിൻകര: വീടിന് സമീപത്തെ കുളത്തിൽ പത്താംക്ലാസ് വിദ്യാർത്ഥിനിയെ മരിച്ചനിലയിൽ കണ്ടെത്തി. മരുതത്തൂർ സ്വദേശികളായ സുരേഷ് - സിന്ധു ദമ്പതികളുടെ ഇളയ മകൾ അനഘ (15) ആണ് മരിച്ചത്. ശനിയാഴ്ചയാണ് നാടിനെ നടുക്കിയ ദാരുണ സംഭവം നടന്നത്.

​അനഘയുടെ പിതാവ് സുരേഷ് വിദേശത്താണ്. അമ്മയും സഹോദരിയും മാത്രമാണ് വീട്ടിൽ ഒപ്പമുണ്ടായിരുന്നത്. എന്നാൽ സംഭവദിവസം വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. പുറത്തുപോയി തിരിച്ചെത്തിയ വീട്ടുകാർ അനഘയെ കാണാത്തതിനെത്തുടർന്ന് നടത്തിയ തിരച്ചിലിലാണ് വീടിന് സമീപത്തെ കുളക്കടവിൽ കുട്ടിയുടെ ചെരിപ്പുകൾ കണ്ടെത്തിയത്.

​തുടർന്ന് സംശയം തോന്നി നാട്ടുകാർ വിവരം അറിയിച്ചതിനെത്തുടർന്ന് നെയ്യാറ്റിൻകരയിൽ നിന്നും ഫയർഫോഴ്സ് സംഘമെത്തി കുളത്തിൽ തിരച്ചിൽ നടത്തുകയായിരുന്നു. വൈകാതെ തന്നെ മൃതദേഹം കണ്ടെത്തുകയും പുറത്തെടുക്കുകയും ചെയ്തു.

​നിലവിൽ മൃതദേഹം നെയ്യാറ്റിൻകര ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തിൽ മാരായമുട്ടം പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.

Post a Comment

Previous Post Next Post