കുന്നംകുളത്ത് നിയന്ത്രണം വിട്ട സ്വകാര്യ ബസ് നിരവധി വാഹനങ്ങളിലിടിച്ച് അപകടം; രണ്ടുപേർ മരിച്ചു

 


 തൃശൂർ: കുന്നംകുളം പറയമ്പാടത്ത് (പട്ടാമ്പി റോഡ്) ഉണ്ടായ ദാരുണമായ വാഹനാപകടത്തിൽ രണ്ട് സ്ത്രീകൾ മരണപ്പെട്ടു. കോഴിക്കോട്ടുനിന്ന് തൃശൂരിലേക്ക് വരികയായിരുന്ന സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസാണ് അപകടത്തിൽപ്പെട്ടത്. 

​ഉച്ചയ്ക്ക് ശേഷം 1:53-ഓടെയാണ് അപകടം നടന്നത്. അമിതവേഗതയിലായിരുന്ന ബസ് നിയന്ത്രണം നഷ്ടപ്പെട്ട് രണ്ട് കാറുകൾ, ഒരു വാൻ, ഓട്ടോറിക്ഷ, ബൈക്ക് എന്നിവയുൾപ്പെടെ അഞ്ച് വാഹനങ്ങളിലേക്ക് ഇടിച്ചുകയറുകയായിരുന്നു. തുടർന്ന് സമീപത്തെ വീടിന്റെ മതിലും ഗേറ്റും തകർത്താണ് ബസ് നിശ്ചലമായത്. അപകടത്തിൽ ബസിന്റെ മുൻഭാഗം പൂർണ്ണമായി തകർന്നു.  

​അപകടത്തിൽ കാർ യാത്രികയായ വിദ്യാർത്ഥിനി റിയ ഫാത്തിമ ഉൾപ്പെടെ രണ്ടുപേർ മരണപ്പെട്ടതായാണ് പ്രാഥമിക വിവരം. സംഭവത്തിൽ 25-ഓളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇതിൽ പത്തോളം പേരുടെ നില ഗുരുതരമാണെന്നാണ്


പരിക്കേറ്റവരെ നാട്ടുകാരും പോലീസും ചേർന്ന് കുന്നംകുളത്തെയും തൃശൂരിലെയും വിവിധ ആശുപത്രികളിൽ പ്രവേപ്പിച്ചിരിക്കുകയാണ്. ബസിന്റെ അമിതവേഗതയാണ് അപകടകാരണെന്നാണ് പ്രാഥമിക നിഗമനം. പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചുവരുന്നു. 

Post a Comment

Previous Post Next Post